സൃഷ്ടികള്‍

ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന,ഉദിച്ചുയര്‍ന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ നാട്ടിലെ പ്രതിഭകള്‍ക്കുവേണ്ടി ഒരിടം


മനു കാരയാട്                                                      

വായന




ഒഴിവുവേളകളില്‍                               
വായിക്കുവാന്‍                             
ഒരു പുസ്തകം 
കടം തരാമോ?
കഥ,കവിത,ലേഖനം
ഓര്‍മക്കുറിപ്പ്....
എന്തുമാകാം
ഒഴിവുവേളകളെ
ധന്യമാക്കുന്നവ !
വാക്കുകള്‍ 
നിരയൊത്ത വരിയില്‍
നിവര്‍ന്നുനില്‍ക്കണം !
നിലാവിന്റെ പുഞ്ചിരി
വരിയില്‍ നിറയണം.
കദനത്താല്‍ കണ്ണുകള്‍ !
മിഴിനീരുതീര്‍ക്കണം !
പകലിനുമേല്‍ രാത്രി
അടവിരിച്ചുറങ്ങണം !
ഒഴിവുവേളകളില്‍ 
വായിക്കുവാന്‍ 
ഒരു പുസ്തകം 
കടം തരാമോ?
വായന നീങ്ങവേ
വാരിപ്പുണരുവാന്‍
വരികള്‍ക്കിടയില്‍
കളിവാക്കുതെളിയണം !
കളിത്തത്ത പാടുന്ന
കിളിക്കൊഞ്ചല്‍ പോലവേ
ആത്മാവിലൊരു സ്വനം
തുടികൊട്ടിപാടണം !
പ്രണയിനി മൂളുന്ന
പ്രണയരാഗത്തിന്റെ
ഇശലുകള്‍ വരികളില്‍
ഇമ്പമായ് തോന്നണം !
അതിരുകള്‍ മായുന്ന
പൂമരച്ചില്ലയാല്‍
പുസ്തകത്താളുകള്‍
മധുമണം വീശണം !
ഇങ്ങനെയാണെങ്കില്‍ മാത്രം
ഒഴിവുവേളകളില്‍ 
വായിക്കുവാന്‍ 
ഒരു പുസ്തകം 
കടം തരാമോ...?!

             നവ്തേജ് എസ് മോഹന്‍                            

തെങ്ങിനുനേരെ ചാഞ്ഞ വീട് 

      



  വീട്ടിലൊരാള്‍ക്കൂട്ടം 
കണ്ടോടിയെത്തി ഞാന്‍ 
ദേ! വീട് തെങ്ങിനു 
നേരെ ചാഞ്ഞുനില്‍ക്കുന്നു.
മുകളിലെ ഓടുകള്‍
വീണു തുടങ്ങി.
മീത്തലെ വീട്ടിലെ
ജ്യോത്സ്യന്‍ പറഞ്ഞു
'വേരറ്റതാണ്
നൂറ്റൊന്നു നല്‍കിയാല്‍ 
പ്രതിവിധി കാണാം
കവടിപ്പലകയെടുക്കാന്‍
പോയൊരാ ചാത്തനും
അമ്പതുരൂപ ചോദിച്ചു.
'തെങ്ങ് വീടിനെ
വലിച്ചതാണെന്നും
വിഷ്ണുക്ഷേത്രത്തില്‍
വൃക്ഷപൂജക്ക്
റസീറ്റെടുക്കാനും' പറഞ്ഞു. 

             രവീന്ദ്രന്‍ മേപ്പയ്യൂര്‍                            

വൃദ്ധസദനം 


  ഗ്രാമസഭയില്‍ 
യുവാക്കള്‍തന്‍ ചര്‍ച്ച 
വേണം വൃദ്ധസദനമീ- 
ഗ്രാമത്തില്‍
  പിച്ചവെച്ചു പഠിപ്പിച്ചൊ- 
രച്ഛനെയമ്മയെ...... 
പിച്ചവെയ്ക്കും നാളില്‍ 
വൃദ്ധസദനത്തിലാക്കുവാന്‍.
ഉത്തരമായവര്‍ ചൊല്ലി 
എന്‍ "ജീവിതമാഡംബരം".

No comments:

Post a Comment